Tuesday, 23 December 2014

വിശുദ്ധിയുടെ മറവിലെ കച്ചവടം

വിശുദ്ധരെ കണ്ടത്തെണ്ടത് ചരിത്രത്തില്‍നിന്നും ജിവിതത്തില്‍ നിന്നുമാണ്. കേട്ടുകേള്‍വികളില്‍ നിന്നും വിശുദ്ധരെ സ്യഷ്ടിക്കുന്നത് കത്തോലിക്ക സഭ മാത്രമാണ്.യുക്തിക്ക് നിരക്കാത്ത അവകാശങ്ങള്‍ പറഞ്ഞ് വിശുദ്ധരെ സ്യഷ്ടിക്കുമ്പോള്‍ ദുര്‍ബലമാകുന്നത് അവര്‍ കൊളിത്തിവച്ചിട്ട് പോയ അറിവിന്റെ അടിത്തറയാണ്.കത്തോലിക്ക സഭയുടെ കച്ചവട താല്‍പര്യങ്ങള്‍ മുലമാണ് ഇന്ന് വിശുദ്ധരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നത്.അല്‍ഫോണ്‍സാമ്മയും യമ്മുപ്രസയം ചാവറ കുര്യക്കോസ് ഏലിയാസും എല്ലാം ഇന്ന് വലിയ ബ്രഡ് ആയി മാറിക്കഴിഞ്ഞു. ഭക്തിയാണ് കേരളത്തില്‍ വിറ്റഴിക്കുവാന്‍ പറ്റിയ ഉദ്പന്നം എന്ന മനസിലാക്കുവാന്‍ കഴിഞ്ഞവര്‍ മിടുക്കന്‍മാര്‍ എന്ന് തോന്നിപ്പോകുന്നു.മൂന്നു പേരില്‍ ഒരിക്കലും ഒതുങ്ങുന്നതല്ല കേരളത്തിലെ വിശുദ്ധരുടെ എണ്ണം വരുവാന്‍ പോകുന്നത് 41 വിശുദ്ധന്‍മാരണ്.ഇപ്പോള്‍ ജിവിച്ചിരിക്കുന്നവരും മരിച്ചവരുമായവര്‍ വിശുദ്ധ പദവിയില്‍ എത്തുവാന്‍ കാത്തിരിക്കുകയാണ് .വിശുദ്ധിയുടെ മറവില്‍ ഇന്ന് കത്തോലിക്ക സഭ കാട്ടിക്കുട്ടുന്ന വേലകള്‍ ഒന്നു നോക്കിയല്‍ തന്നെ മനസിലാകും ഇതിലെ പൊള്ളത്തരങ്ങള്‍.അല്‍ഫോണ്‍സയെ വിശുദ്ധ പദവിയില്‍ എത്തിച്ചതിനുശേഷം കത്തോലിക്ക സമൂഹം അവരുടെ പേരില്‍ നിന്നും കിട്ടുന്ന വരുമാനത്തിന് വേണ്ടി കടിപിടികുടുന്നു.എതു പള്ളിക്കാണ് വരുമാനം ലഭിക്കേണ്ടത് എന്നതാണ് ഇവിടുത്തെ തര്‍ക്ക വിഷയം.വിശുദ്ധിയെ ചിലര്‍ കച്ചവട വത്കരിക്കുമ്പോള്‍ വിഢികളാകുന്നത് ഇവിടുത്തെ പൊതു സമൂഹം തന്നെയാണ്.ഇവരുടെ മദ്യസ്ഥ പ്രര്‍ത്ഥനയില്‍ സുഹംപ്രവിച്ചു എന്നു പറയുന്നതിലും ഔചിത്യം ഉണ്ട്.മലയാളികളുടെ മനസ്സിനെ ഭക്തിമാര്‍ഗത്തിലുടെ സ്വാതിനിക്കാം എന്ന ചില പാതിരിമാരുടെ കണക്കുകുട്ടലാണ് ഇത്തരത്തിലുള്ള പദവികളിലെക്ക് ആളുകളെ എത്തിക്കുന്നത്.ജിവിതത്തില്‍ ഒരുതവണ പോലും മനുഷ്യ സമൂഹത്തിന് നന്മ ചെയ്യാത്ത യമുപ്രസ്യ എങ്ങനെ വിശുദ്ധയായി.കച്ചവട താലപര്യങ്ങളുടെ കല്‍പനികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളാണ് ഒരു പക്ഷേ ഇവരെ വിശുദ്ധ പദവിയില്‍ എത്തിച്ചിട്ടുണ്ടവുക.ഒരു  നുനപക്ഷ മതത്തില്‍ നിന്നും ഇത്രയും വിശുദ്ധര്‍ അതും ഈ കൊച്ചു കേരളത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്താണ് മനസ്സിലാക്കെന്‍ണ്ടത്.ഒരു സമൂഹത്തിന് തന്റെ ജിവതത്തിലുടെ എന്തെങ്കിലും തരത്തിലുള്ള നേട്ടവും ചെയ്യാത്തവരാണ് ഇന്നത്തെ വിശുദ്ധര്‍.പണ്ട് കാലത്ത് യൂറോപ്പിലെ രാജക്കന്‍മാര്‍ക്ക് പെണ്ണ് കൂട്ടികൊടുത്തവര്‍ വരെ വിശുദ്ധികരിച്ച കത്തോലിക്ക സഭ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നത് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍ അത്രയും.വിശുദ്ധിയുടെ പടവുകള്‍ കയറിക്കഴിഞ്ഞാല്‍ അതിനെ നന്നായി കച്ചവടമാക്കുവാന്‍ മിടുക്കരാണ് കത്തോലിക്ക സഭ മേലദ്ധ്യക്ഷന്‍മാര്‍.അല്‍ഫോണ്‍സ ജിവിച്ചിരുന്നകാളത്ത് സഭ അവര്‍ക്ക് നല്‍കാത്ത സ്‌നേഹമാണ് അവരുടെ വിശുദ്ധ പദവിക്കുശേഷം കണ്ടത്.ജിവിച്ചിരുന്നപ്പോള്‍ അവരെ അപമാനിക്കുകയും പുറത്തക്കുകയും ചെയ്ത കന്യസ്ത്രികള്‍ ഇന്ന അവര്‍ക്കു വേണ്ടി നടത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ കാണുമ്പോള്‍ കത്തോലിക്ക സഭയോട് പുശ്ചം തൊന്നും.സഭ അതിന്റെ ചട്ടക്കുടില്‍ ഒതുങ്ങിനില്‍ക്കാതെ രാഷ്ടിയത്തിലും മറ്റ് അധികാര വിഷയങ്ങളിലും കടന്ന് കയറുന്നത് കേരളത്തിന്റെ ഭാവിക്ക് അത്ര നല്ലതല്ല.മത പരിവര്‍ത്തനത്തിനുള്ള സഭയുടെ ചിലശ്രമങ്ങളായിട്ടുവേണം ഇതിനെ വിലയിരുത്തുവാന്‍.സഭയ്ക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം അംഗങ്ങള്‍ ഉള്ള ഇന്ത്യയില്‍ കുടുതല്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുവാന്‍ കഴിയത്തക്ക വിധത്തിലാണ് വിശുദ്ധരുടെ പ്രഖ്യാപനവും അവരുടെ വില്‍പ്പനയും.വിശുദ്ധി ഒരു സമൂഹത്തില്‍ നിന്നും നേടിയെടുക്കാതെ ചിലരെ വിശുദ്ധരിക്കി പ്രഖ്യാപിച്ച് സമൂഹത്തിലേക്ക് അത് അടിച്ചേല്‍പ്പിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. 

No comments:

Post a Comment